"യുപിയില്‍ നാല് ക്ഷേത്രങ്ങളും 12 വിഗ്രഹങ്ങളും തകര്‍ത്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍"



ബുലന്ദ്ഷഹര്‍:

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ നാല് ക്ഷേത്രങ്ങളും ശിവലിംഗം ഉള്‍പ്പെടെയുള്ള 12 വിഗ്രഹങ്ങളും തകര്‍ത്ത കേസില്‍ സംഘപരിവാര നുണക്കഥ പൊളിഞ്ഞു. കേസില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ബുലന്ദ്ഷഹര്‍ ബറാല്‍ ഗ്രാമത്തില്‍ കഴിഞ്ഞ മാസം നടന്ന സംഭവത്തിലാണ് പ്രതികളായ ഹരീഷ് ശര്‍മ്മ, ശിവം, കേശവ്, അജയ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 30ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ ആരാധനയ്‌ക്കെത്തിയ വിശ്വാസികളാണ് ക്ഷേത്രങ്ങളും വിഗ്രഹങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.



Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.